ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, ഡിസംബർ 19, ഞായറാഴ്‌ച

വിധി

കാലം എനിക്കായി
കരുതിയ വിധിയുടെ കുപ്പായം
കീറിയതോ പിന്നിയതോ ?
നോവിന്‍ നൂലാല്‍ തുന്നിടുംപോഴും
പിന്നെയും പിന്നെയും
പിന്നി പോകുന്നുവോ ?
മറവിയുടെ ശ്മശാനത്തില്‍ നിന്നും
ഓര്‍മയുടെ ആത്മാക്കള്‍
ഉയര്‍തെഴുന്നെല്‍ക്കുമ്പോള്‍
നേരിന്‍ നേര്‍ക്കാഴ്ചകള്‍
എന്നെ പിന്ത്തുടരുന്നുവോ ?
വിധിയുടെ തീ ജ്വാലകള്‍
എന്നെ വിഴുങ്ങുമ്പോള്‍
സ്വാന്തനതിന്‍ ചെറു നാളം
എനിക്ക് ചുറ്റും വെളിച്ചമായി
വരുന്നതും കാത്തു
വിധിയുടെ ഇരുളണഞ്ഞ
വീഥിയില്‍ ഏകയായി ഞാന്‍ ..

ഇന്നലകളില്‍ വീണ ആലിപ്പഴം

ഇന്നലെകളില്‍ വീണ  ആലിപ്പഴത്തിന്
ഇന്നിന്റെ   ആയുസ്സ് നല്‍കിയില്ല
നേരെല്ലാതൊരു നേരിനെ ദര്‍ശിക്കുമ്പോള്‍
ഇന്നലകളിലെ ആലിപ്പഴം സാക്ഷി
രാവിന്റെ നിശബ്ദതയെ കീറി മുറിച്ചു
ആര്‍ത്തിരമ്പി വന്നു മഴ മേഘങ്ങള്‍
എന്‍ കാതുകളെ അടപ്പിക്കു മാറ്
ഭൂമിയോട് ഗര്‍ജിച്ചു
നിമിഷായുസസില്‍ കൊഴിഞ്ഞു വീഴും
ആലിപ്പഴത്തെ തൊട്ടറിയാന്‍
ജാലക പഴുതിലൂടെ ഞാനെന്‍ കരം നീട്ടി
വെളുത്ത മുത്ത്‌ പോലെ ആലിപ്പഴം
എന്‍ കൈകളില്‍ അലിഞ്ഞില്ലാതാകുമ്പോള്‍
നിരാശയുടെ കൈകള്‍ പുറത്തേക്കു ചലിച്ചു
എന്‍ കൈകളെ കബളിപ്പിച്ചു
മഴത്തുള്ളികള്‍ പതിച്ചപ്പോള്‍
ആലിപ്പഴത്തെ മനസ്സില്‍ ഒതുക്കി
മഴത്തുള്ളിയെ എന്‍ കരങ്ങളാല്‍ വരവേറ്റു .....

2010, ഡിസംബർ 16, വ്യാഴാഴ്‌ച

തമസ്വിനി

അമ്മ മനസ്സ്

അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍  മണം
കുഞ്ഞിളം പൈതലിന്‍ ചുണ്ടുകളുണര്‍ത്തുമ്പോള്‍
മാതാവിന്‍ കണ്ണുകള്‍ നിറയുന്നു വാത്സ്യല്യതാല്‍
ആ കുഞ്ഞിളം മേനിയെ മാറോടണക്കുമ്പോള്‍
അമ്മ തന്‍ മനം നിറയുന്നു മാതൃത്വത്തിന്‍  പൂര്‍ണതയാല്‍
പിച്ചവെക്കുംനാള്‍ വരെ  അമ്മതന്‍
കൈകളാല്‍ കണ്ടിടും കുഞ്ഞു ലോകം
അമ്മയെന്ന ആദ്യ വിളി  കുഞ്ഞിളം നാവില്‍
മൊഴിയുമ്പോള്‍ അമ്മയറിയുന്നു
മാതൃത്വത്തിന്‍  സുഖമുള്ള കേള്‍വി
പിച്ചവെച്ചു  തുടങ്ങീടുമ്പോള്‍
കുഞ്ഞിളം കൈ  തന്‍  കയ്യാല്‍
ചേര്‍ത്ത് പിടിചീടുമ്പോള്‍ 
അമ്മതന്‍  മനം  അറിയാതെ മൊഴിഞ്ഞിടും
നാളെ  ഒരുനാള്‍  എന്‍ പാതം ഇടറിടുംമ്പോള്‍ 
അമ്മതന്‍ കരം  നീ പിടിച്ചിടെണം...... 

2010, ഡിസംബർ 1, ബുധനാഴ്‌ച

കോമാളി

ജീര്‍ണിച്ച ഇടനാഴിയിലെ
മരവിച്ച കാലൊച്ചകള്‍
ആലോസരപെടുതുംപോള്‍
ചലിക്കാത്ത ആത്മാക്കളുടെ
താഴ്വരയിലേക്ക് ഓടിമറയുന്നു
മരണത്തിന്റെ കാലൊച്ചക്ക്
അകലം കുറയുന്നു
വിധിയുടെ കോമരങ്ങള്‍
കൈ കൊട്ടി ചിരിക്കുന്നു
ഒരു നെടുവീര്‍പ്പ് മാത്രം
ഒരു നെടുവീര്‍പ്പ് മാത്രം
ഒരു കോമാളിയുടെ
വേഷപകര്‍ച്ച മാത്രം ബാക്കി
കാണാത്തതും കാണേണ്ടതും കോമാളിയെ
രംഗ ബോധമില്ലാതെ ആടുന്നു അവന്‍
പിടിച്ചുകെട്ടിയ ഭാവത്തില്‍
മറഞ്ഞിരുന്നു മന്ദഹസിക്കുന്നു
ഇനിയൊരു പ്രതീക്ഷമാത്രം ....
ആ കോമാളിയുടെ വരവിനായി ....

2010, നവംബർ 30, ചൊവ്വാഴ്ച

ചിന്തകള്‍

എന്റെ  ചിന്തകള്‍ എന്നെ അസ്വസ്ത്വ മാക്കുമ്പോള്‍
നിദ്രയെന്നെ കയ്യോഴിയുംപോലെ
രാവിന്റെ  ശ്യൂന്യമാം കൈകളില്‍
അര്‍ദ്ധ ഗര്‍ഭം കൊളളും
നിദ്രയെ കണ്ണുകളാല്‍ മൂടി കെട്ടി ഭദ്രമാക്കിടും 
വീണുകിട്ടിയ ചിന്തകള്‍
കോര്‍ തെടുക്കാനാവാതെയന്തരംഗം തുടിക്കവേ
ഹൃദയത്തിന്‍ ഇടുങ്ങിയ മൂലയില്‍ ഒളിക്കും
ചിന്തകള്‍ പിറവി കൊള്ളാന്‍ മടിക്കുന്നതെന്തേ
നേര്‍ത്ത നാളംപോല്‍ കത്തി തീരുമീ
എന്റെ  ഉള്‍കോണിലെ  ചിത്രങ്ങള്‍ക്ക്
നരച്ച ചിന്തയാല്‍ ചായം നല്കിയതും  ചിന്ത!!!!
എന്നിലെ ചിന്തകള്‍ ചോദ്യങ്ങളാകുമ്പോള്‍
ഉത്തരങ്ങള്‍ക്കായി മറു ചിന്തകള്‍ തേടുന്നതും  ചിന്ത
കത്തിയമരും ചിതയാം ചിന്തകള്‍
മോക്ഷത്തിനായി കേഴുമ്പോള്‍
ഉള്‍ കണ്ണാല്‍ ചിരിക്കുന്നതും ചിന്ത
വെന്തുരുകും സൂര്യ ഗോളം  പോലെ
ചിന്തകള്‍ എന്നെ ചുട്ടെരീക്കുമ്പോള്‍
നഗ്ന നേത്രങ്ങളാല്‍ സ്പഷ്ട മല്ലാത്ത ഭൌമ സത്യം
ചിന്തകള്‍ക്ക് അതീത മാകുമ്പോള്‍
കരയിലെ മത്സ്യം പോലെ
പ്രാണവായുവിനായി പിടയുന്നതും ചിന്ത
എന്റെ ചിന്തകള്‍ എന്നെ അസ്വസ്ത്വ മാക്കുമ്പോള്‍
സ്വസ്തമാം ചിന്തകള്‍ക്കായി
അസ്വസ്തമാം മനസ്സോടെ
ചിന്തകള്‍ക്ക് മേലെ  തപസ്സിരിക്കുന്നതും ചിന്ത  

അപൂര്‍ണ നിദ്ര

ബാല്യതതിന് സ്മരണകള്‍ 


ഒരു പേമാരി പോലെ

മനസ്സില്‍ പെയുമ്പോള്‍

ഓര്‍മ്മതന്‍ ചെപ്പിന്

കവാടം തുറക്കപെടുന്നുവോ...

ഓര്‍മയിലെ ആ കുട്ടിക്കാലം

എന്നു എന്റെ ഏകാന്തതയിലെ കൂട്ടുകാരിയാകും

മാനത്ത്‌ മഴമേഘങ്ങള്‍ ഗൌരവത്തോടെ

നോക്കുമ്പോള്‍ എന്റെ കുഞ്ഞു മനസ്സ്‌

അറിയാതെ ചോദിക്കും നിനക്കെന്തേ ഇത്ര അഹങ്കാരം

രാത്രിയുടെ നിശബ്ദതയില്‍

ഭയാനകമാം ശബ്ദത്ാല്‍ കോരിച്ചൊരിയുമ്പോള്‍

പകലിലെ ധൈര്യം ആ മഴയില്‍ ചോര്‍ന്നു പോകും

ആകാശം പിളര്‍ന്ന് ഇടി നാതം ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍

പേടിയാല്‍ എന്‍ കരം കാതിനെ അടച്ചീടുമേ

മിന്നലിന് കടുത്ത വെളിച്ചം എന്നെ ഭയപെടുത്തുമ്പോള്‍

കണ്ണുകള്‍ മുറുക്കെ ചിമ്മീടും.......

പേടിയാല്‍ എന്‍ പൂല്‍പായയില്‍ 

ചുരുന്ടീഡുമ്പോള്‍ ഇരുട്ടില്‍ നിന്നും

പല രൂപങ്ങള്‍ എന്നെ തുറിച്ചു നോക്കുമ്പോലെ

ഭയത്തിന് മുള്ളുകള്‍ എന്നില് തുളചു കയറുമ്പോള്‍

ഒന്നുറക്കെ കരയാനാവാതെ എല്ലാം എന്‍ 

കുഞ്ഞു ഹൃദയത്തില്‍ ഒതുക്കി ഞാന്‍

തളര്‍ന്നുറങ്ങും പല കാലില്‍ അഭയതിനായി

ചെന്നിടുമ്പോള്‍ ഒരു പിന്‍ വിളി പോലെ

എന്നില്‍ നിന്നും അകന്നിടുമ്പോള്‍ 
മൂകമായി എന്‍ പായയില്‍ 
അപൂര്‍ണമാം നിദ്രയിലെക്കുആഴും   

നീലാമ്പരി


നീലാമ്പരി നീയെന്റെ ഉള്ളില്‍




നീല നീലനിലാവായി വരുമ്പോള്‍


നിന്‍ നിറങള്‍ തന്‍ സ്വപ്ന ചാരുതയില്‍


നിശബ്ദമായി ഞാന്‍ ചേര്‍ന്നിരിന്നു


താമര ഇതള്‍ പോല്‍ നിന്‍ നയനം 


ഒരു വേള നീ അടയ്ക്കുമ്പോള്‍


അറിയാതെ എന്‍ മിഴികള്‍ നിന്നില് അലിയുന്നുവൊ


വശ്യമാം നിന്‍ പുഞ്ചിരി 


എന്നെ ഉന്മാതത്തില്‍ ആഴ്തുമ്പോള്‍


നവ്യമാം നിന്‍ ഭാവം എന്നിലൊരു കുളിരായി മാറുന്നുവോ


അലസമായി പാറി പറക്കും നിന്‍


കാര്‍കൂന്തല്‍ അറിയാതെ എന്നെ മാടി വിളിക്കുന്നുവോ


വിടര്‍ന്ന നിന്‍ കണ്‍ കോണിലെ 


മഷി കറുപ്പായിരുന്നെങ്കില്‍ എന്നു


ഒരു വേള ഞാന്‍ മോഹിച്ച്‌ പോയി


ഒരിക്കലും മങ്ങാത്ത പ്രാഭാത സൂര്യനെ പോലെ


നീ എന്നു മെന്നും വിളിച്ചുണാര്‍ത്തുന്നതും കാത്തു


ഒരു യുഗ സന്ദ്യയെ പോലെ ഞാന്‍ 


രാവിന്റെ നിശബ്ദതയില്‍ ചേര്‍ന്നു മയങ്ങി.....

പ്രണയം

ഒരു കുഞ്ഞു നോവായി


പ്രണയം എന്നില് തുടിക്കുമ്പോള്‍

ആ പ്രണയം ഒരു കുളിരായി 

തലൊടുന്നതും കാത്തു

ന്ജാനൊരു മാലാഖയെ പൊല്

മിഴി പൂട്ടി നില്ക്കവെ 

എന്റെ പ്രണയത്തെ ഉണര്‍ത്താന്‍

മഴ മേഘങ്ങള്‍ വര്‍ഷമായി പെയ്തിറങ്ങിയോ

ആ മധുരമാം പ്രണയത്തെ വരവേല്‍ക്കാനെന്ന

പോലെ ഭൂമി വസന്തതതാല്‍ പുഷ്‌പീനിയായി

നില്ക്കവെ മന്ദമായി മാരിവില്ലിന് 

ഏഴു നിരങ്ങള്‍ മാനത്ത്‌ തെളിയുമ്പോള്‍

ഒരു മന്ദ മാരുതനെ പോലെ

പ്രണയം എന്നെ തഴുകിയുണര്‍ത്തുന്നതും കാത്തു

ഒരു മിന്നാമിനുങുനെ പോലെ പാറി പറക്കുമ്പോള്‍

നീല രാവിലെ പാൌര്‍ണാമി ചന്ദ്രിക

എന്നെ നോക്കി പാല്‍ പുഞ്ചിരി തൂകുമ്പോള്‍

നാണതിന്‍ തൂവാല കൊണ്ട്‌

പാതി മുഖം മറച്ചു ഞാന്‍

വീശിയടിക്കും തെക്കന്‍ കാറ്റിനോടയേയീ 

ഞാന്‍ ഓതി ..............

ഇനിയെന്നു വരും നീ എന്നു വരും

എന്റെ പ്രണയത്തെ പ്രണയിക്കാന്‍......
.

വിരഹം


നിറഞ്ഞ മിഴിയും കരഞ്ഞ മനസ്സും


നിശബ്ദാമാം യാമത്തില്‍

കനല്‍ കിരീടം ചൂടി ഞാന്‍

എരിന്ജമരുന്നു എന്‍ മനം

പ്രണനാം പ്രാണനെ വിട്ടകന്നീടുമി  വേദനയില്‍

നിശബ്ദമായി നോക്കി നില്ക്കവെ

അശാന്തമാം മനസ്സിനെ



ശാന്തമാക്കാനാവാതെ വേദന തന്‍

വിരിമാറില്‍ ഏകാകിനിയായി മയങ്ങവെ

വരണ്ട ഹൃദയത്താല്‍ വിരഹത്തെ

വരവേള്‍ക്കുമ്പോള്‍

വേര്‍പാടിന്‌ നൊമ്പരം

ഒരു പാഴ് ശ്രുതി പോലെ

എന്റെ കാതില്‍മൂളുമ്പോള്‍ 

മറവിയുടെ താഴ്വരയിലേക്ക്

ഓടി ഒളിക്കാന്‍ ആവാതെ

വിരഹത്തിന് കണ്ണീര്‍ കണങ്ങള്‍

കവിളില്‍ ചുടുനീരായി ഒഴുകുന്നു

വിങ്ുന്ന മനസ്സിന്‌

എരിയുന്ന ഓര്‍മകളെ

അണക്കാനാവാതെ  സ്വയം

എരിന്ജമരുന്നു...........

മറയുന്ന അക്ഷരങ്ങള്‍

എന്റെ മനസ്സിലെ അക്ഷരങ്ങള്‍


ഒക്കെയും എന്നെ അറിയാതപോലെ

അകലങ്ങളിലേക്ക് ഓടി മറയുമ്പോള്‍

വാരി കൂട്ടി അടുക്കി പെറുക്കി

വെക്കാന്‍ തുനിയുമ്പോള്‍

വാക്കുകള്‍ക്ക് ഞാന്‍ അറിയാത്ത 

അവ്യക്തത എന്നെ ബ്രാന്ത് പിടിപ്പിക്കും പോലെ

അക്ഷരങ്ങളോടുള്ള എന്റെ പ്രണയം

എന്നെ അന്തയാക്കിയോ അതോ

എന്നിലെ അന്തത അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുവോ

വാക്കുകള്‍ തേടിയുള്ള സഞ്ചാര 

പഥത്തില്‍ വിള്ളലുകളും അഗാത ഗര്‍ത്ങ്ങളും 

കണ്ടു ഞാന്‍ പേടിച്ചെന്റെ കരത്തെ 

പിന്നോട്ട്‌ വലിക്കുമ്പോള്‍

ധൈര്യത്തിന്റെ വിത്തുകള്‍ മനസ്സില്‍ പാകി

മുന്നോട്ടാഞ്ചഞപ്പോള്‍ ഒരു ഉള്‍വിളി പോലെ

പിന്നെയും പിന്നെയും മനസ്സിനു എത്തി പിടിക്കാനാവാത്ത

ദൂരത്തില്‍ പോയി മറയുമ്പോള്‍

അശാന്ത മായ എന്റെ മനസ്സ്‌ വാക്കുകള്‍ക്ക്

പിന്നാലെ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു......

രാത്രി മഴ

രാത്രിമഴയുടെ സ്വരം എന്‍ കാതുകളില്‍

കുളിര്‍ സംഗീതാമായി എത്തിയപ്പോള്‍

അറിയാതെ ജാലക വിരിമാറ്റി 

നിന്റെ സ്വരതെ വരവേല്‍ക്കാന്‍ നിന്ന എന്നെ

ഒരു ശീതകാറ്റായീ തഴുകി ഉണര്‍ത്തുമ്പോള്‍

നിന്റെ പദനിസ്വനം ഞാന്‍ കേട്ടു 

നിന്റെ കൊഞ്ചലുകള്‍ അറിയാതെ

എന്റെ മുഖത്തെ ഈരനനീക്കുമ്പോള്‍

പാതി മറഞ്ഞമിഴിയുമായി 

നിന്റെ താളലയത്തില്‍ ഞാന്‍ 

നൃത്തം ചവിട്ടിയാടി.....

തുള്ളി തുള്ളിയായി മന്ണിനോടു ചെരുമ്പോള്‍

നിന്റെ സുഗന്തം എന്നെ ഉന്മാതത്തില്‍ ആഴ്ത്തിയപ്പോള്‍

നിന്‍ സൌന്ദര്യം കാണുവാന്‍ ഞാന്‍ ഏറെ മോഹിച്ചുപോയി

നീ അറിയാതെ നിന്നിലലിഞ്ഞിറങ്ങിയ മിന്നലിന് 

വെളിച്ചതാല്‍ ഒരു മാത്ര നിന്നെ ഞാന്‍ കണ്ടു

നിനക്കും എനിക്കും ഇടയില്‍ അപസ്വരമായി 

ഇടിനാധം മുഴങ്ങിയപ്പോള്‍

തെല്ലോന്ന് ഞാന്‍ ഭയപ്പെട്ടുവെങ്കിലും

എന്‍ ഭയത്തെ മാറ്റാന്‍ എന്നപോലെ

വീണ്ടും എന്നിലേക്ക് കുളിര്‍ തെന്നലായി വന്നപ്പോള്‍

നിന്നിലെ നിന്നെ അറിയാനായി എന്റെ ഹൃദയം തുടിച്ചു

രാത്രിയുടെ ഏതോ യാമത്തില്‍ യാത്ര പറയാതെ

ഇരുളിന്‍ ശ്യൂന്യതയിലേക്ക് നീ മാഞ്ഞുവല്ലോ .....

പ്രവാസം

പ്രവാസിക്ക് പ്രവാസം  തുറന്ന കാരാഗൃഹം പോലെ 
ആ ദുഃഖ കടലില്‍ സന്തോഷത്തിനായി 
ഒഴുക്കിനെതിരെ  നീന്തുന്നതും  പ്രവാസി 
പ്രവാസയാത്രയില്‍  അവരറിയാതെ മുഴുകുമ്പോള്‍ 
സ്വയം ഹോമിക്കുന്നവരായി  പ്രവാസത്തെ 
തള്ളി  നീക്കുന്നതും  പ്രവാസി ....
ദുഖത്തിന്‍ മുള്ളുകള്‍ കൊണ്ട്  പോതിയുംമ്പോഴും 
ഏകാന്തതയുടെ  വിരി  മാറില്‍  
അലസമായി  മയങ്ങാതെ  മയങ്ങുന്നതും  പ്രവാസി
വേര്‍പാടിന്‍ വിരഹം രാവിന്റെ മാറില്‍ 
കരഞ്ഞു തീര്‍ക്കുന്നതും പ്രവാസി 
വേദനകള്‍ കടിച്ചമര്‍ത്തി  രക്തത്തെ വിയര്‍പ്പാക്കി 
രാപ്പകല്‍  തള്ളി  നീക്കുന്നതും  പ്രവാസി 
കൊടും ചൂടിനാല്‍ വാടി  തളരുമ്പോഴും 
മനസ്സില്‍  കുളിരായി  തന്‍  പ്രിയ പെട്ടവരുടെ 
പുഞ്ചിരി തൂകും മുഖങ്ങള്‍  മിന്നി  മറയുമ്പോള്‍ 
മറ്റെല്ലാം  മറന്നു  ഒരു മെഴു തിരി  പോലെ 
സ്വയം  എരിഞ്ഞു  പ്രകാശം  പരതുന്നതും  പ്രവാസി 
ഓര്‍മകളെ  കണ്ണ് നീരാല്‍  തുടച്ചു  
നഷ്ടങ്ങളുടെ   ബാക്കി പത്രമായി 
പ്രവാസി  പ്രവാസത്തിന്റെ  മരവിച്ച 
താഴ്വരയിലേക്ക്  തുടര്‍ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ....